തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊവിഡ് ബാധിതനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞമാസം ഇരുപത്തൊമ്പതിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ഇന്നലെ നടത്തിയ കൊവിഡ് പരിശോധനനില് ഇയാളുടെ ഫലം നെഗറ്റീവായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രി നല്‍കിയിരുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് ഇയാള്‍ മുങ്ങിയത്. കെ.എസ്.ആര്.ടി.സി ബസില്‍ ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുള്പ്പെടെയുള്ള നാട്ടുകാര്‍ ഉടന്‍ ഇയാളെ തടഞ്ഞുവച്ച് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സില്‍ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കും. സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. നേരത്തേ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന് കെജി വര്‍ഗീസിന്റെ സ്രവപരിശോധന നടത്താന്‍ വൈകിയെന്ന് മെഡിക്കല്‍കോളേജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടം ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക