ദുബൈ : വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് 45 പ്രത്യേക വിമാന സര്‍വീസുകളുണ്ടാകുമെന്നു ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അറിയിച്ചു. ഇതില്‍ 44 എണ്ണം കേരളത്തിലേക്കും ഒരെണ്ണം ഒഡീഷയിലേക്കുമാണ്. ചാര്‍ട്ടര്‍ വിമാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക വിമാനങ്ങള്‍ കുറച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, ജൂണ്‍ 9 മുതല്‍ 19 വരെമൂന്നാം ഘട്ടത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ 25 വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടിരുന്നത്. കേരളത്തിലേക്ക് എട്ട് സര്‍വീസ് ഉള്പെട്ടിരുന്നു. ഇന്നലെ കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ത്തു.
പഴയ നില അനുസരിച്ചു ജൂണ്‍ 21 നും 23 നും ഇടയില്‍ ദില്ലി, ചണ്ഡിഗഡ്, ജയ്പൂര്‍, ഹൈദരാബാദ്, ലഖ്നൗ എന്നിവടങ്ങളിലേക്കു വിമാനങ്ങളുണ്ട്. എന്നാല്‍ പുതിയ പ്രഖ്യാപനത്തില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ സര്‍വീസ് മാത്രമെയുള്ളൂ. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മൂന്നാം ഘട്ടത്തില്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കു യാത്രക്കായി ഒരുങ്ങിയിട്ടുണ്ട്.
കണ്ണൂരിലേക്ക് 10 ചാര്‍ട്ടര്‍ വിമാനങ്ങള്‍
കണ്ണൂരിലേക്ക് 10 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി യു എ ഇയിലെ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമ്മദ് അറിയിച്ചു. പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏറ്റവും ചുരുങ്ങിയ നിരക്കില്‍ ടിക്കറ്റേര്പെടുത്തി ഒരുക്കുമെന്നും 1,000 ദിര്‍ഹമില്‍ താഴെയായിരിക്കും ടിക്കറ്റ് നിരക്കെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ദേശീയ വിമാനങ്ങളായിരിക്കും അടുത്തയാഴ്ചയോടെ പറക്കുക. യാത്രക്കാര്‍ക്ക് ഭക്ഷണവും സുരക്ഷാ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം ഈ തുകയില്‍ നല്‍കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പെടുത്തി അനുഭവ സമ്ബത്തുമുള്ള തങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നിരക്ക് ഏര്പെടുത്തിക്കൊടുക്കുക എന്നത് എളുപ്പമാണ്.
വിമാന കമ്ബനികളുമായി വേണ്ട രീതിയില്‍ ചര്‍ച്ചകള്‍ നടത്താത്തതുകൊണ്ടാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ടിക്കറ്റ് വര്‍ധനക്ക് കാരണമായത്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിക്കറ്റ് സ്പോണ്സര് ചെയ്യാനുദ്ദേശിക്കുന്നവരും നേരിട്ട് സ്മാര്‍ട് ട്രാവല്‍സുമായി ബന്ധപ്പെടണം. ഫോണ്‍: +971 56 552 2547, +971 50 407 5500, +971 6 5691111, +971 4 2737777.
പ്രതികരിക്കാൻ ഇവിടെ എഴുതുക