കണ്ണൂര്‍: വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ഡ്രൈവര്‍മാരുടെ ക്യാബിന് പ്ലാസ്റ്റിക്ക് കൊണ്ട് മറയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. എയര്‍പോര്‍ട്ട് സര്‍വീസുകളില്‍ അടുത്ത ദിവസം മുതല്‍ ഇത് നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍മാരുടെ ക്യാബിന് പൊളിത്തീന്‍ കവറുകൊണ്ട് മറക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കത്തതിലും ആവശ്യത്തിന് സാനിറ്റൈസര്‍ നല്‍കാത്തതിലും ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.
യാത്രക്കാരിലൊരാള്‍ വഴിയാണ് ഡ്രൈവര്‍ക്ക് രോഗം പകര്‍ന്നത്. ഡിപ്പോയില്‍ ഇദ്ദേഹം ഓഫീസിലും വിശ്രമമുറിയിലും പെട്രോള്‍ പമ്പിലും മെക്കാനിക്ക് വിഭാഗത്തിലും പോയിരുന്നു. ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റീന് ചെയ്തു. ബസ്സുകളും ഡിപ്പോ പരിസരവും അണുവിമുക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക