കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്ര പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി 7 ദിവസത്തേക്കു വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും അഞ്ചൽ റേഞ്ച് ഓഫിസിലെത്തിച്ചു.
അതേസമയം, ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കാൻ ധാരണ. ഇന്നലെ ഡിജിപിയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും തമ്മിൽ ഫോണിലൂടെ നടന്ന ചർച്ചയിലാണ് തീരുമാനം. എസ്പി ഹരിശങ്കറിന്റെ സാന്നിധ്യത്തിൽ ഡിജിപി ഓഫിസിലായിരുന്നു ചർച്ച.
ഉത്രയുടെയും പ്രതിയായ ഭർത്താവ് സൂരജിന്റെയും വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയാറാക്കാനാണ് വിദഗ്ധനെ തേടുന്നത്. വിഷയത്തിൽ അറിവും ദീർഘമായ പരിചയവുമുള്ള രണ്ട് പേരുടെ വിവരങ്ങൾ വനം വകുപ്പ് പൊലീസിന് കൈമാറി. ഇവരിൽ ഒരാൾ വൈകാതെ പഠനം നടത്തും. പാമ്പിനെകൊണ്ട് കടിപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്തുകയാണ് പഠന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക