പാക് ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടീമിലെ പ്രധാന കളിക്കാരായ ഓപണർ ഫകർ സമാൻ, ഇംമ്രാൻ ഖാൻ, കാശിഫ് ബട്ടി, മുഹമ്മദ് ഹസനൈൻ, മുൻ നായകൻ മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാൻ, പ്രധാന ബോളർ വഹാബ് റിയാസ് എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ കഴിഞ്ഞ ദിവസം ആണ് സ്റ്റാർ സ്പിന്നറായ ഷദാബ് ഖാന്, ഹാരിസ് റൗഫ്, ഹൈദര്‍ അലി എന്നിവരുടെ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. നേരത്തെ, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, മുന്‍ ഓപ്പണര്‍ തൗഫീഖ് ഉമര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ തൗഫീഖ് രോഗവിമുക്തി നേടിയപ്പോള്‍ അഫ്രീദി ചികില്‍സയിലാണ്.
പാക്കിസ്ഥാൻ ആഗസ്തിൽ തുടങ്ങാനിരുന്ന ഇംഗ്ലീഷ് പര്യടനത്തിനുള്ള 29 അംഗ സാധ്യതാ ലിസ്റ്റിനെ പ്രഖ്യാപിച്ചിരുന്നു. ആ ലിസ്റ്റിലുള്ളതാണ് ഈ 10 പേരും. ഇതോടെ ഇംഗ്ലീഷ് പര്യടനത്തിനുള്ള ടീമിൽ ഈ കളിക്കാരുടെ സാന്നിധ്യം ചോദ്യ ചിഹ്നമായി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എല്ലാ കളിക്കാരെയും അവരവരുടെ വീടുകളിലും മറ്റുമായി ക്വാറന്റൈനിൽ നിൽക്കാനുള്ള നിർദേശവും മറ്റു സൗകര്യങ്ങളും നൽകിയതായി അവർ ഇറക്കിയ പ്രസ് റിലീസിൽ പറയുന്നു. കൊവിഡ് പിടിപെട്ട എല്ലാ പാക് താരങ്ങളോടും ഉടന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോവാന്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആവശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ആഴ്ചകള്‍ ശേഷിക്കെ ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത് ക്രിക്കറ്റ് ലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്ക നടത്തിയ 100ലേറെ കൊവിഡ് ടെസ്റ്റുകളില്‍ ഏഴു പേരുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. അംഗീകൃത സ്റ്റാഫുമാര്‍, കരാറുള്ള ചില പ്രൊഫഷണല്‍ താരങ്ങള്‍, പരിശീലനം പുനരാരഭിച്ചിട്ടുള്ള ഫ്രാഞ്ചൈസി താരങ്ങള്‍ എന്നിവരെല്ലാം പരിശോധനയ്ക്കു വിധേയരായവരില്‍പ്പെടുന്നു. പോസിറ്റീവാണെന്ന് കണ്ടെത്തിയ ഏഴു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക