ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി സഫൂര്‍ സര്‍ഗാറിന് ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ടര മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് സഫൂറ ജയില്‍ മോചിതയാകുന്നത്. ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിഞ്ഞിരുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിനാണ് ജാമിഅ മില്ലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സഫൂറ സർഗാറിനെ അറസ്റ്റു ചെയ്യുന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്. തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്തിട്ട് പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടർത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാർഥിനിക്ക് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി പറഞ്ഞത് . ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക