നാല് മാസത്തോളമായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക കപ്പല്‍ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡില്‍ കഴിയുകയാണെന്നും ഇവര്‍ പറയുന്നു. വീഡിയോ വഴിയാണ് ഇവർ ഇക്കാര്യം പങ്കു വച്ചത്.
30 മത്സ്യതൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇറാനില്‍ ജോലിക്കായി പോയ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മത്സ്യതൊഴിലാളികള്‍ ദുരവസ്ഥ വിവരിച്ച് നാട്ടിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് കാര്യങ്ങൾ വിവരിക്കുന്നത്. നാല് മാസമായി ഇവിടെ കുടുങ്ങിയ ഇവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇവരെ കൊണ്ടുപോകാനായാണ് കപ്പൽ എത്തിയതെങ്കിലും 700 പേരിൽ 30 പേരെ ഒഴിവാക്കിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഇറാനിലെത്തിയ ഇവര്‍ക്ക് കോവിഡ് കാരണം ജോലി കിട്ടിയില്ല. ഇനി എപ്പോഴാണ് അത് സാധിക്കുകയെന്നോ തിരിച്ച് വീടുകളിലേക്ക് മടങ്ങാനാകുകയെന്നോ ഉള്ള ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക