ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിൽ നിന്നും മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയത് കെ.എം.സി.സി. സൗദി എയര്‍ലൈന്‍സിന്റെ രണ്ടും സ്പൈസ് ജെറ്റിന്റെ ഒരു സര്‍വീസുമാണ് ദമ്മാമില്‍ നിന്നും കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളിലേക്ക് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്നാമത്തെ വിമാനം 255 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് ദമ്മാമില്‍ നിന്നും വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. 260 യാത്രക്കാരുമായാണ് വിമാന സര്‍വീസ്. ഗര്‍ഭിണികളും, വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരുമായ നിരവധി പേർ ഉൾപ്പെടുന്നവരാണ് യാത്രക്കാര്‍. 700 ഓളം പേരാണ് മൂന്ന് വിമാനങ്ങളിലുമായി യാത്ര തിരിച്ചത്.
രാജ്യത്ത് രണ്ടാഴ്ച മുന്നേ മൺസൂൺ എത്തി ; വരും ദിവസങ്ങളിൽ കനത്ത മഴ
മുഴുവന്‍ യാത്രക്കാര്‍ക്കും സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യമായാണ് പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിയത്. യാത്രക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും സംഘടനാ വളണ്ടിയര്‍മാരും വിമാനത്താവളത്തില്‍ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക