ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.
ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപുർ നഗരത്തിലാണ് ആക്രമണം നടന്നത്. സിആർപിഎഫ് പട്രോളിങ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സിആർപിഎഫ് സൈനികർ തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു.
കിണറ്റിൽ ചാടിയ യുവാവ് തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ആക്രമണത്തിൽ നാലു സിആർപിഎഫ് സൈനികർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളാണ് പിന്നീട് മരിച്ചത്. കുട്ടികളോടൊപ്പം കാറിലുണ്ടായിരുന്ന സാധാരണക്കാരനും ആക്രമണത്തിനിടെ വെടിയേറ്റു. ഇയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ആക്രമണത്തിനിടെ 3 വയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക