കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയും കൂലിയും ഇല്ലാതെ നാട്ടിൽ എത്തുന്ന പ്രവാസികളോട് കണ്ണൂർ എയർപോർട്ട് അധികൃതർ നടത്തുന്ന തീവെട്ടിക്കൊള്ള ഉടൻ അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ടാക്സി സർവീസ് കുത്തകയാക്കി വെച്ച് പ്രവാസികളെ പിഴിയുന്ന നിരക്കുമായി നടത്തുന്ന
ടാക്സി സർവീസിന് എതിരെ പരാതികൾ വ്യാപകമായിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്നത് പ്രവാസികളോടുള്ള സർക്കാറിന്റെ വിവേചനപരമായ സമീപനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജവാദ് അമീർ ആരോപിച്ചു.
ഉറപ്പിക്കേണ്ട, ചിലപ്പോൾ തിരിച്ചു വന്നേക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്
ധാരാളം യുവാക്കളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് സന്നദ്ധ സേവന സംഘടനകളുടെ സഹായത്താൽ നാട്ടിലേക്ക് വരുന്നത്. അത്തരം യാത്രക്കാരിൽ നിന്ന് പോലും ഒരു ദയാദാക്ഷിണ്യവുമില്ലാതെ അമിതമായ ടാക്സി നിരക്ക് പിടിച്ചെടുക്കുന്നത് അത്യന്തം ഗൗരവപ്പെട്ട വിഷയമാണെന്നും ഇതിൽ കൃത്യമായ ഇടപെടൽ അധികൃതർ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജവാദ് അമീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആരിഫ മെഹബൂബ്, ശബീർ എടക്കാട്,ജില്ലാ വൈസ് പ്രസിഡന്റുമാരായ മിസ് ഹബ് ഇരിക്കൂർ, അഞ്ജു ആന്റണി, ജില്ലാ സെക്രട്ടറിമാരായ മുഹ്സിൻ ഇരിക്കൂർ , അർശാദ് ഉളിയിൽ ,മശ്ഹൂദ് കാടാച്ചിറ, സഫൂറ നദീർ, ശഹ്സാന സി.കെ,മുഹമ്മദ് ഫറാഷ്, ഫാത്തിമ എടക്കാട്
എന്നിവർ ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ചു.
വന്ദേഭാരത് നാലാം ഘട്ടത്തിൽ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക