രോഗികളല്ല, രോഗമാണ് നമ്മുടെയെല്ലാം ശത്രു , കോവിഡ് പ്രതിരോധത്തിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നമുക്ക് ഈ മഹാമാരിയെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ ആ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നു. അന്യദേശങ്ങളില്നിന്ന കഷ്ടപ്പാടുകള്‍ താണ്ടിയെത്തിയ ചിലര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു.
ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടാക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്കു മാതൃകയില്‍ അകറ്റിനിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ സംഭവങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടായി. രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് നമ്മുടെയെല്ലാം ശത്രു. യാതൊരു കാരണവശാലും അത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കോട്ടയത്ത് ബാഗ്ലൂരില്നിന്നെത്തി ക്വാറന്റീന് പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അപമാനകരമാണ് ഇത്തരം പെരുമാറ്റങ്ങൾ. ഇത്തരം കാര്യങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക