കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി ലഖ്നൗവില്‍ വീടൊരുക്കി കോണ്‍ഗ്രസ്. ലോദി എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും കഴിഞ്ഞ ദിവസം പ്രിയങ്ക കുടിയിറക്കപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി തന്റെ പ്രവര്‍ത്തന മണ്ഡലം ഇതോടെ പൂര്‍ണമായും സംസ്ഥാനത്തേക്ക് മാറ്റുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല കൗളിന്റെ വീടാണ് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ തന്നെ ലഖ്നൗവിലേക്ക് മാറാന്‍ പ്രിയങ്ക ഗാന്ധി പദ്ധതി ഇട്ടിരുന്നു എന്നും ദില്ലിയിലെ ബംഗ്ലാവ് ഒഴിയാനുളള നോട്ടീസ് ലഭിക്കുന്നതിന് മുന്‍പ് തന്നെ പ്രിയങ്ക താമസം മാറാന്‍ തീരുമാനിച്ചിരുന്നു എന്നുമാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ കണ്‍വീനര്‍ ലലന്‍ കുമാറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വീടുമാറ്റം 6 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനിച്ചത് ആണ്. മാസത്തില്‍ 20 മുതല്‍ 22 ദിവസം വരെ പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ തന്നെയാണ്. 2015ല്‍ അന്തരിച്ച ഷീല കൗള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ബന്ധു കൂടിയാണ്. നേരത്തെ കേന്ദ്രമന്ത്രിയും ഗവര്‍ണറും ആയിരുന്നു. ലഖ്നൗവിലെ ഖോഗലെ മാര്‍ഗിലാണ് പ്രിയങ്ക താമസിക്കാന്‍ പോകുന്ന ഷീല കൗളിന്റെ വീട്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും 3 കിലോ മീററര്‍ മാത്രം അകലത്താണിത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വസതി ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്.
നീണ്ട 21 വർഷം.., എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക