ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ സർക്കാരിനെ വിമർശിച്ച് മിഥുന് മാനുവലും അരുൺ ഗോപിയും. സർക്കാർ നല്ലത് ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ടെന്നും ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണെന്നും മിഥുൻ പറഞ്ഞു. വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുകയെന്നായിരുന്നു അരുണ്‍ ഗോപിയുടെ ചോദ്യം.
മിഥുൻ മാനുവൽ തോമസ്: മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ് ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!
അരുൺ ഗോപി: കാലചക്രം ഉരുളുകയാണ്.. ആരും വിമർശനത്തിന് അതീതരല്ല..!! തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!! ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങൾ തന്നെ പറയുമ്പോൾ, നിങ്ങളെ ഭരണം ഏൽപ്പിക്കുന്നത് ജനങ്ങളാണെന്നു ഞങ്ങൾ തന്നെ പറയുമ്പോൾ ഉത്തരം അനിവാര്യമാണ്!! വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയു
പ്രതികരിക്കാൻ ഇവിടെ എഴുതുക