ന്യൂഡൽഹി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകൾ ചൈനീസ് സംഭാവന സ്വീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.
കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി
കള്ളപ്പണം വെളുപ്പിക്കൽ നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചുവെന്ന ആരോപണത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മൊമ്മോറിയൽ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് കേന്ദ്ര അന്വേഷണം. സിബിഐയും അന്വേഷണ സമിതിയുടെ ഭാഗമാണ്.
മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ അംഗങ്ങൾ. സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും ചെയർപേഴ്സൺ. ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും മേൽനേട്ട ചുമതല സോണിയ ഗാന്ധിക്കാണ്.
ചൈനയിൽ നിന്നുൾപ്പെടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾ ക്രമവിരുദ്ധമായി സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അടുത്തിടെ ആരോപിച്ചിരുന്നു. യുപിഎ ഭാരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചിലവഴിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രസ്റ്റുകൾക്കെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക