തിരുവനന്തപുരം : സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നയെ പാലോടിനു സമീപം തിങ്കളാഴ്ച കണ്ടതായി സംശയം. രാവിലെ 10നു റോഡരികിൽ നിന്ന തന്നോട് കാർ നിർത്തി 2 സ്ത്രീകൾ മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണു കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശൻ വെളിപ്പെടുത്തിയത്. പിറ്റേന്നു പത്രത്തിൽ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണു കാർ ഓടിച്ചിരുന്നത് ഇവരാണെന്ന സംശയമുണ്ടായത്.
എന്നാൽ മങ്കയത്തെ ചെക്പോസ്റ്റ് കടന്ന് ഈ ഇന്നോവ കാർ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇവിടത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, മങ്കയത്തിനു സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികൾക്കും ഒളിത്താവളമായിട്ടുണ്ട്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്നു പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക