കോഴ്സുകൾ ഓൺലൈനിൽ ചെയ്യുന്ന വിദേശ വിദ്യാർഥികളുടെ വീസ റദ്ദാക്കാനുള്ള തീരുമാനം യുഎസ് സർക്കാർ റദ്ദാക്കിയതായി ഫെഡറൽ ജഡ്ജി അറിയിച്ചു. ജൂലൈ 6ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാർവഡ്, എംഐടി സർവകലാശാലകൾ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ ഉത്തരവ് പിൻവലിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം റദ്ദാക്കാൻ സർക്കാർ സമ്മതിച്ചതായി ജഡ്ജി ആലിസൺ ബറോസ് പറഞ്ഞു.
ഉത്തരവ് വിദ്യാർഥികളെ വ്യക്തിപരമായും സാമ്പത്തികമായും ദോഷകരമായി ബാധിക്കുമെന്നു സർവകലാശാലകൾ തങ്ങളുടെ വ്യവഹാരത്തിൽ പറഞ്ഞിരുന്നു.
കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ വീണ്ടും തുറക്കുന്നതിനു ജാഗ്രത പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണ് ഈ നടപടിയെന്നും അതിൽ പറയുന്നു. 2018-19 അധ്യയന വർഷത്തിൽ യുഎസിൽ ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എഡ്യൂക്കേഷന്റെ (ഐഐഇ) കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക