കൊച്ചി: സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയുടെ നേതൃത്വത്തിലാണ് സിനിമാക്കാരെ ഉപയോഗിക്കാൻ ശ്രമം നടന്നത്.
സ്വർണ്ണക്കടത്ത് കേസ്: അരുൺ ബാലചന്ദ്രന്റെ ഫോട്ടോഷൂട് ഫ്രെയ്മുകളിൽ ഡിജിപി അടക്കമുള്ള ഉന്നതർ
സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായിൽനിന്ന് സ്വർണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്റ്റേജ് ഷോകൾക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നു.നടൻ ധർമജൻ ബോൾഗാട്ടിയും നടി ഷംന കാസിമും ഉൾപ്പെടെയുള്ളവരെ നേരിട്ടുവിളിച്ചതായി ഹംജത് മൊഴി നൽകിയിട്ടുണ്ട്. ഈ മേഖലയിലും അന്വേഷണം നടത്തും.
“പാവം മനുഷ്യരുടെ മാവേലിനാട്”; സംസ്ഥാന സർക്കാരിനെ സാമൂഹ്യമാധ്യമങ്ങൾ വഴി വിമർശിച്ച് ജേക്കബ് തോമസ്
വിമാനത്താവളത്തിൽ എത്തുന്ന സ്വർണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങൾ നടന്നു. വൻപ്രതിഫലമാണ് വാഗ്ദാനം ചെയ്തത്. ഷംന കാസിമിൽനിന്ന് പണംതട്ടാൻ ശ്രമിച്ച കേസിലും സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അൻവർ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക