സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി കെ.ടി റമീസെന്ന് എന്‍.ഐ.എ. റമീസിന് വിദേശത്ത് അടക്കം വന്കളളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിനെ പ്രതിചേര്‍ക്കാന്‍ നടപടി തുടങ്ങിയെന്ന് എന്‍.ഐ.എ.
സ്വര്‍ണക്കടത്ത് പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴി. പിടിയിലാകും മുമ്പ് പ്രതികള്‍ ടെലിഗ്രാമിലെ സന്ദേശങ്ങള്‍ നീക്കം ചെയ്തിരുന്നു. സിഡാക്കിന്റെ പരിശോധനയില്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു. സ്വപ്നയ്ക്ക് ബാങ്കുകളില്‍ അടക്കം വന്‍നിക്ഷേപമുണ്ടെന്നും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നയതന്ത്രബാഗേജില് സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയവിരോധത്തിന് തന്നെ ബലിയാടാക്കി. മാധ്യമങ്ങള്‍ കഥമെനയുന്നുവെന്നും എന്‍.ഐ.എ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നെന്നും സ്വപ്ന ആരോപിച്ചു. എന്‍.ഐ. എ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വാദങ്ങള്‍.
എന്നാൽ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയെയും സന്ദീപിനെയും 7 ദിവസം ചോദ്യം ചെയ്തെങ്കിലും ലഭിച്ച സഹായങ്ങളടക്കം ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. മാത്രമല്ല സരിത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. ഇതിനായി വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
കോടതി വെള്ളിയാഴ്ച വരെ കസ്റ്റഡി നീട്ടി നല്കി. വെള്ളിയാഴ്ച ഇരുവരുടെയും ജാമ്യാപേക്ഷയും എന്‍ഐഐ കോടതി പരിഗണിക്കും. അതേസമയം സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധമില്ലെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിനിടെ സരിത്തിന്റെ മൊഴിയില്‍ പൊരുത്തേക്കേടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
മറ്റുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സരിത് പലതും മറച്ചുവച്ചതായി വ്യക്തമായി. ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം എസിജെഎം കോടതിയില്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക