ന്യൂഡല്‍ഹി: മലയാളിയായ ഡോ. ഷമ മുഹമ്മദിനെയും മുതിര്‍ന്ന നേതാവ് മോഹന്‍ പ്രകാശിനെയും കോണ്‍ഗ്രസ് ദേശീയ വക്താക്കളായി നിയമിച്ചു. മലയാളിയായ മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ നേരത്തെ തന്നെ പാര്‍ട്ടി ദേശീയ വക്താവാണ്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു സസ്പെന്‍ഡു ചെയ്ത സഞ്ജയ് ഝായെ നേരത്തെ വക്താവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും മികവ് പ്രകടമാക്കിയതാണ് ദേശീയ വക്താവായി നിയമിച്ചതെന്ന് എഐസസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ പാനല്‍ അംഗമായിരുന്ന ഡോ. ഷമ, മികച്ച പ്രഭാഷകയും ഡന്റിസ്റ്റുമാണ്.
ചാക്കോ, ഷമ എന്നിവര്‍ക്കു പുറമെ ഡോ. അഭിഷേക് മനു സിംഗ്വി, പ്രഫ. എം.വി. രാജീവ് ഗൗഡ, ഗൗരവ് ഗൊഗോയി, കുശ്ബു സുന്ദര്‍, പവന് ഖേര, പി.എല്‍. പുനിയ, രാജ് ബബ്ബര്‍, ആര്.പി.എന്‍ സിംഗ്, ദീപേന്ദര്‍ സിംഗ് ഹൂഡ, ദിനേഷ് ഗുണ്ടു റാവു, രാജീവ് ത്യാഗി, അഖിലേഷ് പ്രതാപ് സിംഗ്, മധു ഗൗഡ് യാക്ഷി, മീം അഫ്സല്, ജയവീര്‍ ഷെര്‍ഗില്‍, ഭക്ത ചരണ്‍ ദാസ്, ഹിന ലിഖിറാം ഖവ്രേ, ഡോ. ഗൗരവ് വല്ലഭ്, അന്‍ഷുള്‍ അവിചിത് എന്നിവരാണ് കോണ്‍ഗ്രസ് ദേശീയ വക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക