സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണി ഫൈസൽ ഫരീദിനെ (35) ദുബായിൽനിന്ന് വിട്ടുകിട്ടാൻ വൈകുന്നു. വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന് എൻഐഎ. അല്ലാത്തപക്ഷം അന്വേഷണം വഴിമുട്ടുമെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ദുബായിലുള്ള ഫൈസലിനെ രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്ന് എൻഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചപ്പോൾ അന്വേഷണസംഘം പ്രതികരിച്ചിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
എന്നാൽ, വാറന്റും ലുക്കൗട്ട് നോട്ടീസും വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും യുഎഇ സർക്കാരിൽനിന്നോ വിദേശമന്ത്രാലയത്തിൽനിന്നോ പ്രതികരണമില്ല. ഇതോടെ രാജ്യാന്തര ഭീകരവാദബന്ധം സംശയിക്കുന്ന കേസിലെ എൻഐഎ അന്വേഷണം വഴിമുട്ടി.
കള്ളക്കടത്ത് സ്വർണം വാങ്ങാനുള്ള പണം സംഘടിപ്പിച്ചതും യുഎഇ കോൺസുലേറ്റിന്റെ വ്യാജമുദ്രയും സീലും വ്യാജരേഖകളും ഉണ്ടാക്കിയതും നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചതും ഫൈസൽ ഫരീദാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
പിന്നിൽ മലയാളികൾകൂടി ഉൾപ്പെട്ട ഹവാലസംഘവും ഭീകരസംഘടനകളുമായി ബന്ധമുള്ളവരും ഉണ്ടെന്നും കരുതുന്നു. ഫൈസലിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക