കൊല്ലം: ബ്യൂട്ടിഷ്യന് ട്രെയിനറായ യുവതിയെ കാറില്‍ കയറ്റി പാലക്കാട് മണലിയിലെ വാടകവീട്ടില്‍ കൊണ്ടുപോയിയ സംഭവത്തില്‍ പ്രതിക്കെതിരെ കരുനാഗപ്പള്ളി എസി.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ പ്രതിയായ കോഴിക്കോട് പേരാമ്ബ്ര ചങരോത്ത് തൊടുവയില്‍ വീട്ടില്‍ പ്രശാന്ത്(33) ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിയുകയാണ്. മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ റിട്ട.ബിഎസ്എന്‍എല്‍ എഞ്ചിനിയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്രപിള്ള (42) യെ കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക അന്വേഷണസംഘം കൊല്ലം ജെഎഫ്എംസി രണ്ട് മജിസ്ട്രേട്ട് അരുണ്‍കുമാര്‍ മുമ്ബാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബ സുഹൃത്തായ പ്രതി മാര്‍ച്ച് 17ന് ബൈപാസ് റോഡില്‍ കല്ലും താഴത്തു നിന്നുമാണ് സുചിത്രയെ കാറില്‍ കയറ്റി പാലക്കാട് മണലിയിലെ വാടക വീട്ടിലേക്ക് കൊണ്ടു പോകുന്നത്. ഇരുപതിന് രാത്രിയില്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് സുചിത്രയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം പെട്രോള്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ കാല്‍മുട്ടുവരെയും പാദങ്ങളും മുറിച്ചു വേര്‍പെടുത്തിയ ശേഷം വീടിന് പുറകിലെ ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.
ഏപ്രില്‍ 29നാണ് മൃതദേഹം പുറത്തെടുത്തത്. സുചിത്രയുമായുണ്ടായിരുന്ന സാമ്ബത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായത്. ബ്യൂട്ടീഷ്യന് ട്രെയിനിംഗിനായി എറണാകുളത്തേക്ക് പോയ മകളെ കാണാനില്ലെന്നു കാട്ടി പിതാവ് മാര്‍ച്ച് 17ന് കൊട്ടിയം പോലിസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കാര്യമായ അന്വേഷണം നടക്കാതിരുന്നതിനെ തുടര്‍ന്ന് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്കി.
ഇതിനെ തുടര്‍ന്നാണ് സിറ്റി പോലിസ് കമ്മിഷണര്‍ ഇടപെട്ട് ഏപ്രില്‍ 27ന് കേസ് സംബന്ധമായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുന്നത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയും ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിയുന്ന പ്രതി ഇതിനോടകം രണ്ടു തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി മോഹന്‍രാജിനെ നിയമിക്കാനാണ് സാധ്യത. അഡീഷണല്‍ എസ്പി ജോസി ചെറിയാന്, കരുനാഗപ്പള്ളി എസിപി പി ഗോപകുമാര്‍, എസ്ഐമാരായ അനില്‍കുമാര്‍, നിസാം, താഹാ, അമല്‍, സിപിഓമാരായ അനീഷ്, പ്രേം കുമാര്‍, സാജന്, സൈബര്‍ സെല്‍ എഎസ്ഐ നിയാസ്, പ്രതാപന് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക