രണ്ട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചതോടെ വിട്ടമ്മ മരണത്തിന് കീഴടങ്ങി. കൊച്ചു പറമ്പില്‍ മധുവിന്റെ ഭാര്യ സ്വര്‍ണമ്മ(53) ആണ് ചൊവ്വാഴ്ച മരിച്ചത്.
ഒരാഴ്ച മുന്‍പ് സ്വര്‍ണമ്മയുടെ കയ്യില്‍ എന്തോ കടിച്ചിരുന്നു. നാട്ടിലെ വിഷ വൈദ്യന്റെ പക്കലാണ് ഇവര്‍ പ്രാഥമിക ചികിത്സക്കായി പോയത്. എന്നാല്‍ പിന്നാലെ കയ്യില്‍ നിര് വെച്ച് പഴുപ്പ് നിറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബി.ജെ.പി എം.പി
കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്കായി കൊണ്ടുവന്നെങ്കിലും ഐസിയു ഇല്ലെന്ന കാരണത്താല്‍ പ്രവേശിപ്പിച്ചില്ല.
ആലപ്പുഴ മെഡിക്കല്‍ കോളജിനെ സമീപിച്ചപ്പോള്‍ അവിടേയും തീവ്രപരിചരണ വിഭാഗത്തില്‍ ഒഴിവുണ്ടായില്ല. ഇതിനിടയില്‍ ആരോഗ്യനില വഷളായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക