കാബൂള്‍: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ അഫ്ഗാനില്‍ ചാവേര്‍ ബോംബാക്രമണം. നിരവധിയാളുകള്‍ കൂടിയ സ്ഥലത്ത് കാര്‍ ബോബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ 17പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണീരും പ്രാർഥനയും ഏറ്റുവാങ്ങി ദുരിത കാലത്തും അറഫ
ലോഗര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് സമീപമാണ് സ്ഫോടനം നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ കടത്തുകയായിരുന്നു എന്ന് ലോഗര്‍ ഗവര്‍ണര്‍ പറഞ്ഞു. ബലിപെരുന്നാള്‍ ആഘോഷങ്ങള്ക്കിടെയായതിനാല് ഒട്ടേറെ പേര് ഇവിടെ ഒരുമിച്ച് കൂടിയിരുന്നു. ഇതിനിടയിലാണ് സ്ഫോടനം നടന്നത് എന്നത് തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
കോവിഡിൽ ജോലി നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഖത്തർ ചേംബര്‍ പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചു
ബലിപെരുന്നാള്‍ ആയതിനാല്‍ തന്നെ കടകളിലും മറ്റും നല്ല തിരക്കുമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് കരുതുന്നു. എന്നാല്‍, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക