പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പി വി അന്‍വറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. എന്നാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുണ്ടെന്ന് ആര്ത്തിക്കുകയാണ് പി വി അന്‍വര്‍. പരാതിയില്‍ പേരെടുത്തു പരാമര്‍ശിച്ച ആര്യാടന് ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമയായ മുരുകേഷ്, മുരുകേഷ് നരേന്ദ്രന് തുടങ്ങി ആറ് പേരും തമ്മിലുള്ള ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക