ചൈനീസ് കമ്പനിയായ വിവോ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും പിൻമാറിയതോടെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്.”പതഞ്ജലി ബ്രാൻഡിന് ആഗോള വിപണന വേദി ലഭിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഈ വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിന് ഞങ്ങൾ ശ്രമിക്കുന്നുണ്ട് “പതഞ്ജലി വക്താവ് എസ് കെ തിജരാവാല പറഞ്ഞു.
ഇന്ത്യ–ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതാവാദമുയർന്നതോടെയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിൻമാറിയത്. തുടർന്നാണ് സ്പോൺസർഷിപ്പിനായ് പതഞ്ജലി, ബിസിസിഐയെ സമിപ്പിച്ചത്.
പതഞ്ജലിക്ക് പുറമെ, ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11,ബൈജൂസ് തുടങ്ങിയ കമ്പനികൾ ഐപിഎൽ സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.ആയുർവേദത്തിലും പ്രകൃതിദത്ത ഉൽപന്നങ്ങളും വിൽക്കുന്ന ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദത്തിന് കഴിഞ്ഞ രണ്ട് വർഷമായി നഷ്ടത്തിലാണ്. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റിൽ സ്പോൺസറെന്ന നിലയിൽ വിവോ, ബിസിസിഐയ്ക്ക് നൽകിയിരുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തെ നഷ്ടത്തിന്റെ സാഹചര്യത്തിൽ ഇതേതുക പതഞ്ജലിക് നല്കാനാവുമോ എന്നത് സംശയമാണ്. സെപ്തംബര്‍ 10 മുതൽ നവംബർ 10 വരെ യു.എ.ഇ.യിൽ വെച്ചാണ് ഇത്തവണത്തെ ഐ.പി.എൽ. പുതിയ സ്പോൺസറിൽ നിന്നും 300 കോടി രൂപ വരെ ബി.സി.സി.ഐ. നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക