ആസ്ട്രേലിയ : ആസ്ട്രേലിയ ന്യൂസൗത്ത് വെയില്സുള്ള പോര്‍ട്ട് മക്വൈര്ലെ ഒരു ബീച്ചില്‍ ഭര്‍ത്താവുമൊത്ത് സര്ഫിംഗിനിറങ്ങിയതായിരുന്നു 35കാരിയായ ചാന്റെല്‍ ഡോയ്ല്. ഇതിനിടെ പത്തടിയോളം വലിപ്പം വരുന്ന കൂറ്റന്‍ സ്രാവ് ഇവരെ ആക്രമിക്കുകയായിരുന്നു. ഭാര്യയെ സ്രാവ് ആക്രമിക്കുന്നത് കണ്ട ഭര്‍ത്താവ് സര്‍ഫിംഗ് ബോര്‍ഡില്‍ നിന്ന് ചാടി ഇതിനെ നേരിടുകയായിരുന്നുവെന്നാണ് സര്‍ഫ് ലൈഫ് സേവിംഗ് NSW ചീഫ് എക്സിക്യൂട്ടിവ് സ്റ്റീവ് പിയേഴ്സിന്റെ വാക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൈദരാബാദിലെ മൃഗശാലയില്‍ ജനിച്ച കടുവക്കുട്ടിക്ക് ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്റെ പേര്
‘അയാള്‍ സര്‍ഫിംഗ് ബോര്‍ഡില്‍ നിന്നും സ്രാവിന്റെ മുകളിലേക്ക് കുതിച്ചു ചാടി അതിനെ ഇടിക്കാന്‍ ആരംഭിച്ചു. ഭാര്യയുടെ കാലിലെ പിടി വിടുന്നത് വരെ ഇത് തുടര്‍ന്നു. പിന്നീട് അവരെ സുരക്ഷിതമായി തീരത്തെത്തിക്കുകയും ചെയ്തു.. ശരിക്കും ധീരമായ പ്രവൃത്തി തന്നെയായിരുന്നു’ സ്റ്റീവ് പറയുന്നു.
കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?
സ്രാവിന്റെ കടിയില്‍ വലതു കാലിന് പരിക്കേറ്റ ചാന്റലിനെ അടിയന്തിര സര്‍ജറിക്ക് വിധേയയാക്കിയിരുന്നു. യുവതിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം സ്രാവിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോര്‍ട്ട് മക്വൈര് തീരദേശേഖലയിലെ ബീച്ചുകളെല്ലാം അടച്ചു. സ്രാവിനെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക