റെഡ് ക്രസന്റ് – ലൈഫ് മിഷന് പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ചയെന്ന് കേന്ദ്രം. കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ദുരന്തനിവാരണനിയമവും ലംഘിച്ചു. വിദേശസഹായം സ്വീകരിച്ചത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്രനീക്കം.
.അതേസമയം, ലൈഫ് മിഷനിലെ കോഴയിൽ വിജിലൻസ് അന്വേഷണമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാര്‍ട്ടിക്ക് ഒന്നും ഒളിക്കാനില്ലെന്നും അന്വേഷണം സർക്കാരിന് തീരുമാനിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
.ലൈഫ് മിഷനിൽ അന്വേഷണത്തെ എതിർത്ത അനാവശ്യ ന്യായീകരണങ്ങൾക്ക് പോയാൽ ജനങ്ങൾ വിശ്വസിക്കില്ലെന്ന് സിപിഎം വിലയിരുത്തി. ലൈഫ് മിഷൻ കോഴയിൽ സിപിഎമ്മിനോ സർക്കാരിനോ പങ്കില്ല. ഇപ്പോൾ ഇഡി ഉൾപ്പടെ അന്വേഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സർക്കാരിന് വിജിലൻസ് അന്വേഷണമാകാമെന്ന് കോടിയേരി പറഞ്ഞു. ലൈഫിന് രണ്ടാം ലാവ ലിൻ എന്ന് വിളിച്ചവരോട് ഒന്നാം ലാവ് ലിൻെ അവസ്ഥയാവും എന്നായിരുന്നു മറുപടി.
കെട്ടിടങ്ങളുടെ ഗുണനിലവാരം ലൈഫ് മിഷൻ പരിശോധിക്കണം .ആരു കോഴ മേടിച്ചാലും അതു തെറ്റ് തന്നെയാണ് സർക്കാരിനെ അസ്ഥികപ്പെടുത്താൻ പ്രഫഷണൽ സംഘങ്ങളെ വെച്ച് പ്രതിപക്ഷം ശ്രമിക്കുകയാണ്. അവിശ്വാസപ്രമേയത്തിൽ വോട്ടിങ് കഴിയുമ്പോൾ യുഡിഎഫിന് തിരിച്ചടിയാകും . രാജ്യസഭ വോട്ടെടുപ്പിൽ യുഡിഎഫിൽ ക്യാംമ്പിൽ വോട്ടുകളും ചോരുമെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക