ഡല്‍ഹിയിലെ താബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിൽ 34 പേര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി. 29 വിദേശികളുൾപ്പെടെയുള്ള 34 പേർക്കെതിരെയുള്ള എഫ്ഐആർ ആണ് കോടതി റദ്ധാക്കിയത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍, പകര്‍ച്ചവ്യാധി തടയൽ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്തായിരുന്നു എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നത്.
ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും
ബോംബെ ഹൈക്കോടതി ഔറംഗാബാദാണ് എഫ്ഐആര്‍ റദ്ദാക്കിയത്. കേസില്‍ താബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട് ഇവര്‍ വിസച്ചട്ടം ലംഘിച്ചതിനോ, രാജ്യത്ത് കോവിഡ് പടര്‍ത്തിയതിനോ തെളിവുകള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ചാണ് മുംബൈ പോലീസ് എടുത്ത എഫ്ഐആര്‍ കോടതി റദ്ദാക്കിയത്. കേസിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശികളെ ഈ സന്ദര്‍ഭത്തില്‍ ബലിയാടുകളായി സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാണെന്ന് കോടതിയുടെ കണ്ടെത്തൽ.
സര്‍ക്കാര്‍ നല്കിയ വിസയില്‍ തന്നെയാണ് രാജ്യത്ത് മത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. മതപരമായും സാമൂഹ്യപരമായും സഹിഷ്ണുത പുലര്‍ത്തേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആത്യവശ്യമാണ്. ഇത് ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ടിവി നലവാഡെ, എംജി സെവില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക