അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം അനുവദിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രംഗത്ത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയമെടുത്തത് സ്വാഭാവികമായ കാര്യമാണ്.
പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയ പരിമിതി നിശ്ചയിക്കരുത് എന്നാണ് പ്രതിപക്ഷ നേതാവ് രാവിലെ പറഞ്ഞത്.
അതിന്റെ ഭാഗമായി എല്ലാവരും സമയമെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ തന്നെ അദ്ദേഹത്തിനനുവദിച്ച സമയത്തിന്റെ മൂന്നിരട്ടി വിനിയോഗിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരിലുള്ള അവിശ്വാസം വന്നിരിക്കുകയാണ്. സര്‍ക്കാരിന് ആ കാര്യങ്ങള്‍ വിശദീകരിച്ച് വിശ്വാസം ആര്‍ജ്ജിക്കാന്‍ സമൂഹത്തോടും സഭയോടും പറയേണ്ടതായ കാര്യങ്ങള്‍ പറയേണ്ടി വരും. 2005ലെ രണ്ട് ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചില്‍ മറുപടി അഞ്ചേകാല്‍ മണിക്കൂറായിരുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിന് അടുത്തുവെച്ച് ഭക്ഷണ വിതരണം; ദൃശ്യങ്ങൾ പുറത്ത്
നിയമസഭയില്‍ തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. മര്യാദയുടെ ഭാഗമായാണ് അവസാനം സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നന്ദി പറഞ്ഞത്. കേരള കോണ്‍ഗ്രസിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക