അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും നടിയുമായ സബ സഹറിന് വെടിയേറ്റു. ജോലിക്ക് പോകുമ്പോളാണ് സഹറിന് വെടിയേറ്റത്. അക്രമികള്‍ സഹറിന്റെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സബയുടെ ഭര്‍ത്താവ് എമല് സാകിയെയാണ് പറഞ്ഞത്. രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു. സംഭവം നടക്കുമ്പോൾ കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സബയും ഒരു കുട്ടിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഡ്രൈവറുമായിരുന്നു കാറില്‍. വെടിവയ്പില്‍ കുട്ടിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ല.
സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം റഷ്യയുമായി ചര്‍ച്ച നടത്തുന്നു
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടി എന്നതിനപ്പുറം സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക കൂടിയാണ് അവര്‍. കാബൂളിന്റെ പടിഞ്ഞാറ് സബയുടെ താമസ്ഥലത്തിനു സമീപത്തു വച്ചാണ് വെടിവയ്പ്പുണ്ടായത്. സബ വീട്ടില്‍ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. സബയെ വിളിച്ചപ്പോള്‍ വയറ്റില്‍ വെടിയേറ്റതായി അറിയിക്കുകയും ഉടന്‍ തന്നെ താന്‍ സംഭവസ്ഥലത്തെത്തി. പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക