കുട്ടനാട് പുളിങ്കുന്ന് പടക്കനിർമാണശാല അപകടത്തിൽ മരിച്ചയാളുടെ നഷ്ടപ്പെട്ട സ്വർണമാല അപകടസ്ഥലത്തു നിന്നു പഞ്ചായത്ത് അധികൃതർക്കു ലഭിച്ചു. പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ സുരേന്ദ്രന്റെ നഷ്ടപ്പെട്ട ഒന്നരപ്പവന്റെ താലി മാലയാണു 5 മാസത്തിനുശേഷം ബന്ധുക്കൾക്കു തിരികെ ലഭിച്ചത്.
പടക്കനിർമാണശാല പ്രവർത്തിച്ചിരുന്ന അനധികൃത കെട്ടിടത്തിന്റെ അളവെടുക്കാൻ വന്നപ്പോഴാണു പഞ്ചായത്ത് ഡ്രൈവർ കായൽപ്പുറം കണിയാംപറമ്പിൽ കെ.ജി.രഞ്ജിത്തിന് മാല ലഭിച്ചത്.
സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം
തുടർന്നു പഞ്ചായത്ത് ഓഫിസിൽ എത്തി പ്രസിഡന്റിനെയും സെക്രട്ടറിയെയും മാല ഏൽപിച്ചു. പഞ്ചായത്ത് അധികൃതർ അറിയിച്ചത് അനുസരിച്ച് വിജയമ്മയുടെ മകൾ അശ്വതി പഞ്ചായത്ത് ഓഫിസിലെത്തി മാല ഏറ്റുവാങ്ങി. പ്രസിഡന്റ് ബെന്നിച്ചൻ മണ്ണങ്കരത്തറയും സെക്രട്ടറി കെ.സുജാതയും ചേർന്നു മാല കൈമാറി. നവംബറിലാണ് അശ്വതിയുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക