തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തിൽ തീയണയ്ക്കാൻ വൈകിയതിലും ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫറീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു .
ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായപ്പോൾ ഉടൻ തീയണയ്ക്കാൻ ഫയർ എക്സ്റ്റിംഗ്വിഷർ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാൻ പുറത്തുനിന്ന് ഫയർഫോഴ്സിനെ വിളിച്ചതെന്ന് വിശദീകരണം.
നഗരങ്ങളിലെ ആന്റിബോഡി പരിശോധന : കോവിഡ് കണക്കുകളിൽ സംശയം
സെക്രട്ടേറയറ്റിനുള്ളിൽ ഫയർ ഡിറ്റക്റ്ററുകൾ സ്ഥാപിക്കാത്തതും ഫയർഫോഴ്സ് വാഹനം ക്യാമ്പ് ചെയ്യാൻ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സെക്രട്ടേറിയറ്റിൽ ഒരു മാസം കൂടുമ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറണമെന്നാണ് നിർദേശം.എന്നാൽ ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വർഷമായി സെക്രട്ടേറിയറ്റ് ഫയർഫോഴ്സ് യൂണിറ്റിൽ തുടരുന്നത്.
തീപ്പിടിത്തത്തിൽ ദുരന്തനിവാരണ കമ്മിഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക