ഒടുവിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പങ്ക് അവർക്കായി നീക്കിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ക്ക് 2.92 കോടി രൂപയാണ് അനുവദിച്ചത്. യാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് 2.4 കോടി രൂപയുമാണ് അനുവദിച്ചത്.
2018 ല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രൂക്ഷമായ കടലാക്രമണമാണുണ്ടായത്. മഴക്കാലത്തുണ്ടായ കടലാക്രമണത്തില്‍ നശിച്ച മത്സ്യബന്ധന ഉപകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക