ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ജാപ്പനീസ് ജനതയോട് മാപ്പ് ചോദിക്കുന്നതായും ആബെ പറഞ്ഞു. തന്റെ തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് ആബെ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം രാജിയും ആരോഗ്യ പ്രശ്നങ്ങളും അറിയിച്ചത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ജോലി തുടരാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ രാജിവയ്ക്കേണ്ടി വന്നതില്‍ ജപ്പാനിലെ ജനങ്ങളോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു എന്നും, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്ക്കേണ്ടതായിട്ടുണ്ടെന്നും ആബെ കൂട്ടിച്ചേർത്തു. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി. എന്നാൽ കാലാവധിക്ക് മുൻപേ അദ്ദേഹം പദവി വിട്ടൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക