ന്യൂഡൽഹി: ദേശീയ കായിക പുരസ്കാര വിജയികൾക്കുള്ള സമ്മാനത്തുക വൻതോതിൽ വർധിപ്പിച്ചതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. പുരസ്കാര വിതരണം ആദ്യമായി വെർച്വലായി നടത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ വെച്ചുണ്ടായ ഓൺലൈൻ പുരസ്കാര വിതരണത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) 11 കേന്ദ്രങ്ങളിലായി വിജയികൾ ചടങ്ങിൽ പങ്കെടുത്തു.
കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ
ഐപിഎല്ലിനായി ദുബായിലുള്ള രോഹിത് ശർമയും (ഖേൽ രത്ന) ഇഷാന്ത് ശർമയും (അർജുന) പങ്കെടുത്തില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ട് (ഖേൽ രത്ന), ബാഡ്മിന്റൻ താരം സാത്വിക് സായ്രാജ് രങ്കിറെഡ്ഡി (അർജുന) എന്നിവർ കോവിഡ് മൂലം വിട്ടുനിന്നു. ധ്യാൻചന്ദ് പുരസ്കാരം മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ് ബെംഗളൂരു സായ് കേന്ദ്രത്തിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക