രാജ്യത്ത് 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സർക്കാറിന്റെ പരിഗണനയിൽ. ചൈനയുടെ പ്രകോപനത്തിന് പിന്നാലെ അതിർത്തിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ട് ഇന്ത്യ. പാങ്കോങ് സോ തടാകത്തിന്റെ വടക്കന്‍ തീരമായ ഫിങ്കർ 4 വരെ ഇന്ത്യ പൂർണ നിയന്ത്രണത്തിലാക്കി. അതേസമയം, നിയന്ത്രണരേഖ കടന്നത് ഇന്ത്യയാണെന്ന് ചൈന ആവർത്തിക്കുകയാണ്. ഇന്ത്യന്‍ സൈനിക നീക്കങ്ങളില്‍ ചൈനക്ക് അതൃപ്തിയുണ്ട്. ഇതിന് പുറമെയാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. ഇതോടെ നിരോധിച്ച ആപ്പുകള്‍ 224 ആയി. കൂടുതല്‍ മേഖലയില്‍ ചൈനീസ് കമ്പനികളെ നിരോധിക്കാനും ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിർത്താനുമുള്ള ശിപാർശകള്‍ സർക്കാർ പരിഗണനയിലുണ്ട്.
മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദം ഇന്ന് നടക്കും
നിലവില്‍ തടാകത്തിന്റെ വടക്കന്‍ തീരമായ ഫിങ്കർ 4 ഉം സൈനിക നിയന്ത്രണത്തിലായിരിക്കുകയാണ്. ഫിംഗർ 4നും 8നും ഇടയില്‍ ചൈനക്ക് ആധിപത്യമുണ്ട്. പ്രശ്നപരിഹാരത്തിനായി ബ്രിഗേഡ് കമാന്‍ണ്ടര്‍തല ചർച്ച 3 ദിവസം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായിട്ടില്ല. ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മോസ്കോയില്‍ എത്തിയെങ്കിലും ചൈനീസ് പ്രതിനിധിയുമായി ചർച്ച നടത്തില്ല. എന്നാൽ, വിദേശ കാര്യമന്ത്രി എസ് ജയശങ്കർ സമ്മേളത്തിനായി എത്തുമ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യീയുമായി ചർച്ച നടത്തിയേക്കും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക