അതിര്‍ത്തിയിലുണ്ടാകുന്ന ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ നയത്തില്‍ പുതിയ മാറ്റമാണിത്.
നവംബറോടെ കൊവിഡ് വാക്സിന് വിതരണം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി അമേരിക്കന്‍ സര്‍ക്കാര്‍
അതിര്‍ത്തികളില്‍ ചൈനയും പാകിസ്താനും പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. വടക്ക് – കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇതിന് തക്കതായ ഭാഷയില്‍ മറുപടി നൽകാനുള്ള ശേഷി സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക