ഇന്ത്യൻ റെയിൽവേ അടുത്തവർഷം സർവീസ് ആരംഭിക്കുമ്പോൾ റെയിൽവേക്ക് പുതിയ ടൈംടേബിളായിരിക്കും ഉണ്ടാകുക. മുംബൈ ഐഐടിയുടെ സഹായത്തോടെയാകും ടൈംടേബിൾ തയ്യാറാക്കുക. നഷ്ടം സംഭവിക്കുന്ന എല്ലാ മേഖലകളിലും മാറ്റാമാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. കൊവിഡിന് ശേഷം രാജ്യം പഴയ നിലയിലേക്ക് എത്തുന്നതോടെയാകും ഈ മാറ്റങ്ങളുണ്ടാകുക.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിനുകൾ റദ്ദാക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടിക്കറ്റ് നിരക്ക് കൂടാതെ 1500 കോടിയുടെ വർധന ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ പല ട്രെയിൻ സർവീസുകളും ഇല്ലാതാകും. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ സർവീസുകൾ ഇല്ലാതാകുമെന്ന കാര്യത്തിൽ സംശയമില്ല. ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്ററിനുള്ളിൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ ഉണ്ടാകുക. ഇതോടെ നിലവിലുള്ള പല സ്റ്റോപ്പുകളും ഇല്ലാതാകും. എന്നാൽ ഈ സ്റ്റേഷനുകളിൽ മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിനുകൾ റദ്ദാക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടിക്കറ്റ് നിരക്ക് കൂടാതെ 1500 കോടിയുടെ വർധന ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ പല ട്രെയിൻ സർവീസുകളും ഇല്ലാതാകും. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ സർവീസുകൾ ഇല്ലാതാകുമെന്ന കാര്യത്തിൽ സംശയമില്ല. ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്ററിനുള്ളിൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ ഉണ്ടാകുക. ഇതോടെ നിലവിലുള്ള പല സ്റ്റോപ്പുകളും ഇല്ലാതാകും. എന്നാൽ ഈ സ്റ്റേഷനുകളിൽ മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും.
കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
5000 സർവീസുകൾ റദ്ദാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളിൽ രാജ്യത്തെ 10,000 സ്റ്റോപ്പുകൾ ഇല്ലാതാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനൊപ്പം നഷ്ടത്തിലും നൽകുന്ന ഇളവുകളും ആനുകൂല്യങ്ങളും ഇല്ലാതാകും. ഇതനുസരിച്ചുള്ള ടൈംടേബിളാണ് മുംബൈ ഐഐടിയുടെ സഹായത്തോടെ റെയിൽവേ തയ്യാറാക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്തുക മാത്രമാകും റെയിൽവേ ലക്ഷ്യം വെക്കുകയെന്ന് ഇതിലൂടെ വ്യക്തമാണ്.
എല്ലാ വർഷവും സ്റ്റോപ്പുകളും സർവീസുകളും വിലയിരുത്തിയുള്ള റെയിൽവേയുടെ പരിഷ്കാരം കേരളത്തിനെ ബാധിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്ന പരിഷ്കാരങ്ങൾ സംഭവിക്കുന്നതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം വരും. ഇതിന്റെ ഫലമായി നഷ്ടത്തിലോടുന്ന പാസഞ്ചർ ട്രെയിനുകൾ നിർത്തിയേക്കാം. മറ്റ് ഡിവഷനുകളിൽ നിന്ന് കേരളത്തിലേക്ക് ഓടുന്ന സർവീസുകളിലും മാറ്റം സംഭവിക്കും. സ്റ്റോപ്പുകൾ കുറയ്ക്കുന്ന തീരുമാനം കേരളത്തിൽ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ട് തിരുവനന്തപുരം ഡിവിഷൻ മുന്‍പു ദക്ഷിണ റെയിൽവേക്കു കത്തു നൽകിയിരുന്നു. പുതിയ പരിഷ്കാരം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾക്ക് നേട്ടമാണെന്ന വിലയിരുത്തലുകളും നിലവിലുണ്ട്.
സാമ്പത്തിനേട്ടം മാത്രം ലക്ഷ്യം വെച്ച് റെയിൽവേ നീങ്ങുമ്പോൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാകും. സ്റ്റോപ്പുകളും സർവീസുകളും ഇല്ലാതാകുന്നതാണ് എതിർപ്പിന് കാരണമാകുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുള്ള പരിഷ്കാരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് നേട്ടമാകില്ല. ദീർഘദൂര ട്രെയിനുകൾക്കു 200 കിലോമീറ്ററിനുളളിൽ പ്രധാന നഗരങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലുമല്ലാതെ സ്റ്റോപ്പുകൾ പാടില്ലെന്ന നിർദേശമാണ് എതിർപ്പിന് കാരണമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക