ഇന്ത്യൻ ക്രിക്കറ്റിനെ വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്ക് നയിച്ച മുൻ നായകൻ മഹേന്ദ്രസിങ് ധോണിയേക്കുറിച്ച് ആദ്യമായി കേട്ട സംഭവം വിവരിച്ച് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന റഷീദ് ലത്തീഫ്.
തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ധോണിയേക്കുറിച്ച് ആദ്യമായി കേട്ട സംഭവം റഷീദ് ലത്തീഫ് വിവരിക്കുന്നത്. ‘ആരാധകർ സച്ചിനേപ്പോലും ഇനി മറന്നേക്കു’മെന്ന മുഖവുരയോടെയാണ് പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ തൻവീർ അഹമ്മദ് ആദ്യമായി ധോണിയേക്കുറിച്ച് തന്നോട് വിവരിച്ചതെന്ന് ലത്തീഫ് വ്യക്തമാക്കി.
‘2004ൽ കെനിയയിൽ പര്യടനത്തിനു പോയ പാക്ക് ടീമിൽ അംഗമായിരുന്ന തൻവീർ അഹമ്മദുമായി സംസാരിച്ചത് എനിക്ക് ഇന്നും ഓർമയുണ്ട്. ആ സമയത്ത് ഞാൻ ഇംഗ്ലണ്ടിലായിരുന്നു. ഫോണിലാണ് സംസാരിച്ചത്. അന്ന് തൻവീർ എന്നോട് പറഞ്ഞു: റഷീദ് ഭായ്, പുതിയൊരു കളിക്കാരൻ വരുന്നുണ്ട്.
ആരാധകർ ഇനി സച്ചിനേത്തന്നെ മറന്നാലും അതിശയിക്കാനില്ല. ഞാൻ അന്ന് തൻവീറിനെ തിരുത്തി. സച്ചിൻ എക്കാലവും സച്ചിൻ തന്നെയാണ്. അങ്ങനെയൊരു താരത്തെ ഇനി എങ്ങനെ കിട്ടാനാണെന്നും ഞാൻ തൻവീറിനോടു ചോദിച്ചു. എങ്കിലും ബ്രാൻഡ് വാല്യു നോക്കിയാൽ സച്ചിന്റെ തൊട്ടടുത്ത് എത്തിയ താരമാണ് ധോണിയെന്ന് കാണാം’ – റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക