അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമാണ് 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്ന് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യു്ന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
പാര്‍ലമെന്റ് അംഗമായ ക്രിസ്ത്യന്‍ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളടക്കം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ആഗോളതലത്തില്‍ നടത്തിയ ഇടപെടലുകളെ പ്രകീര്ത്തിച്ചുക്കൊണ്ടാണ് ട്രംപിനെ പുരസ്കാരത്തിനായി പരിഗണിക്കാന്‍ ക്രിസ്ത്യന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ-പാകിസ്താന്, ഇന്ത്യ-ചൈന, ഫലസ്തീന്-ഇസ്രഈല്‍ തുടങ്ങി ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള നിരവധി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും ട്രംപിന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരുന്നത്.
കറുത്തവര്‍ഗക്കാര്‍ക്കെതിരെ പൊലീസില്‍ നിന്നടക്കം ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കയില്‍ വ്യാപകപ്രതിഷേധമാണ് സമീപകാലത്തായി നടന്നത്. ആയിരകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ട്രംപ് ശ്രമിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വെറിപിടിച്ച നായ്ക്കളെന്നായിരുന്നു പ്രതിഷേധക്കാരെ ട്രംപ് വിളിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി അമേരിക്ക മാറിയത് ട്രംപ് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണെന്നായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക