ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ ഓദ്യോഗികമായി ഇന്ത്യന്‍ സൈന്യത്തന്റെ ഭാഗമായി. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആദ്യ ബാച്ചിലെ അഞ്ച് റാഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗമായത്. ‘വ്യോമസേനയുടെ പുതിയ പക്ഷി’ എന്നാണ് ഐ എ എഫ് തങ്ങളുടെ ട്വീറ്റില്‍ വിമാനത്തെ വിശേഷിപ്പിച്ചത്.
കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആര്.ഡി.ഒ. ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
റാഫേല്‍ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സര്‍വധര്‍മ പൂജ’, റാഫേല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയറോ ബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കുന്നുണ്ട്.
രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ഇരുവരും ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചു.
ഇന്ന് സെപ്റ്റംബർ 10- ആത്മഹത്യ പ്രതിരോധ ദിനം
മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റാഫേലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനും ആവും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക