കണ്ണൂര്‍: കണ്ണൂർ പാനൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് ആരോപണം. ഡോക്ടറുടെ സഹായം പ്രസവ സമയത്ത് കിട്ടാതെ വന്നതു കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. പാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിളിച്ചെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്ന് പരാതി.
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഹനീഫ സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടില്‍ പ്രസവിച്ച് ആശുപത്രിയിലേക്ക് എത്തിക്കും മുമ്ബേ കുഞ്ഞ് മരിച്ചു. കൊവിഡ് സമയമായതിനാല്‍ എത്താനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യമന്ത്രി ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക