വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടെയും കുടുംബത്തിന്റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്…
കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്. ഹാരിസുമായാണ് റംസിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്.
‘ അമ്മാവനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി; കുറിപ്പ് കണ്ട് ഞെട്ടി ആരാധകര്‍
ഹാരിസിന്റെ കുടുംബത്തെ മൂന്നുദിവസം മുമ്പ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പക്ഷേ, ഇവര്‍ ഹാജരായിരുന്നില്ല. ഹാജരാകാന്‍ അസൗകര്യമുണ്ട് എന്നും അറിയിച്ചിരുന്നു. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൗകര്യം പൊലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.
പക്ഷേ, രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചു. അതിന് വേണ്ടി കൂടുംബത്തിന്റെ ഫോണുകളില്‍ മാറി മാറി ബന്ധപ്പെട്ടെങ്കിലും എല്ലാ ഫോണുകളും സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക