വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം നെറ്റ് പരീക്ഷ ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ എഴുതുക. 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. 11 മണി മുതൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും.
പാർലമെന്റ് വർഷകാല സമ്മേളനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ നാളെ തുടക്കം
പരീക്ഷാകേന്ദ്രത്തിൽ മാസ്ക് വിതരണം ചെയ്യും. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാന സർക്കാരുകൾ പരീക്ഷാർത്ഥികൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. മാസ്കിനു പുറമെ, വിദ്യാർത്ഥികൾ ഗ്ലൗസ് ധരിക്കണമെന്നും കയ്യിൽ സാനിറ്റൈസർ കരുതണമെന്നും കർശന നിർദേശമുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ വരരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കൊൽക്കത്തയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക മെട്രോ സർവീസ് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക