പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ആയിരിക്കും സമ്മേളനം. നിയന്ത്രണങ്ങളോടൊപ്പം സമയക്രമത്തിലും മാറ്റം വരുത്തും. അതേസമയം വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
ഇസ്രായേലുമായി കൂടുതൽ അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കാൻ അമേരിക്ക
വർഷകാല സമ്മേളനം ജൂലൈ പകുതിയോടെ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് വ്യാപനം മൂലം നീണ്ടുപോയി. കോവിഡ് പരിശോധന നടത്തിയ ശേഷമാകും മുഴുവൻ എംപിമാരും സഭയിൽ എത്തുക. സാമൂഹിക അകലം പാലിക്കാൻ അംഗങ്ങൾക്ക് ഇരുസഭകളിലുമായി ഇരിക്കാമെന്നത് സഭയിലെ മറ്റൊരു ചരിത്രമാകും. മാധ്യമ പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെടുത്തും. വീഡിയോ സ്ക്രീൻ വഴിയായിരിക്കും നടപടിക്രമങ്ങൾ.
പതിനാലുകാർക്കും ഓടിക്കാം…..! കുഞ്ഞൻ ഇലക്ട്രിക് കാറുമായി സിട്രൺ
അതേസമയം, സഭയിൽ ചൈനീസ് കടന്നുകയറ്റ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. കോവിഡ് പ്രതിസന്ധി, ജിഎസ്ടി കുടിശിക നൽകാത്തതും, സാമ്പത്തികത്തകർച്ച എന്നീ വിഷയങ്ങളും പ്രതിപക്ഷത്തിന്റെ അമ്പുകളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക