എന്‍.ഐ.എ എന്നെ വിളിച്ചതല്ല, ഞാനാണ് അവരെ അങ്ങോട്ട് വിളിച്ചത്. ഐബി ചോദിച്ചറിഞ്ഞത് പ്രധാനമായും ലൈഫ് പദ്ധതിയുമായി ബന്ധപെട്ട വിവരങ്ങളാണ്. സ്വപ്നയുടെ ഫോൺ വിളികളെ കുറിച്ചും ഐബി അന്വേഷിച്ചെന്നും എംഎൽഎ പറഞ്ഞു.
ഇവിടെ മെഡിക്കൽ കോളേജ് സന്ദർശിച്ചതിൽ അസ്വാഭാവികമായി ഒന്നും ഇല്ല. സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് ഇടയ്ക്കിടയ്ക്ക് സന്ദർശിക്കാറുള്ളതാണ്. ലൈഫിൽ നിന്നും ശ്രദ്ധ തിരിപ്പിക്കാനുള്ള സിപിഎം നീക്കമാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾ. സ്വപ്നയെ പ്രവേശിപ്പിച്ച വാർഡിൽ ഉള്ളത് സി പിഎമ്മുമായി ബന്ധപെട്ട ആളുകളെന്നും അനിൽ അക്കര എംഎൽഎ വിമര്‍ശിച്ചു.
ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം തുടരും
മെഡിക്കല്‍ കോളേജിലേക്ക് പോകും മുമ്പ് ചെയ്ത് ഫെയ്സ്ബുക്ക് ലൈവിന്റെ വീഡിയോയും അവര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഞാന്‍ അന്വേഷിച്ചതില്‍ നിന്നും സ്വപ്നയ്ക്ക് കാര്യമായ അസുഖങ്ങളൊന്നുമില്ലെന്നാണ് മനസിലായത്. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ ലക്ഷ്യങ്ങളുണ്ടാകും. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ എല്‍ഡിഎഫ് അനുഭാവികളും പൂര്‍ണമായിട്ടും സര്‍ക്കാരുമായി ചേര്‍ന്നു നില്ക്കുന്നവരുമാണ് അനിൽ അക്കര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക