പയ്യന്നൂര്‍: തിങ്കളാഴ്ച രാവിലെ പത്തോടെ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനലിൽ പരാതി പരിഹരിക്കുന്നതിന് വിളിച്ചുവരുത്തിയവര്‍ എസ്.ഐയുടെ മുന്നില്‍വെച്ച് ഏറ്റുമുട്ടി. പൊലീസ്, ഏറ്റുമുട്ടിയ മൂന്നുപേരെയും ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു.
വനിതാ പൊലിസുകാരുടെ സെല്‍ഫി; ആറു പേര്‍ക്ക് താക്കീത്
സ്റ്റേഷനകത്ത് പത്തുമിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. മര്‍ദനത്തില്‍ പരിക്കേറ്റ പൊലീസുകാരന് പ്രമോദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് വിവാഹം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെച്ചൊല്ലി ലഭിച്ച പരാതികള്‍ പ്രകാരമാണ്. സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ പരസ്പരം തെറിവിളിച്ചുകൊണ്ട് തമ്മിലടിക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി. ശരത്ത് (24), സി.എം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി. വിന്ദ്യേഷ് (24), പിലാത്തറ കളത്തില്‍ വളപ്പില്‍ വിനീത് (34) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.പി. ഷാജി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക