13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേർക്കെതിരെ ശാന്തന്‍പാറ പോലീസ് കേസെടുത്തു. ഇടുക്കി രാജകുമാരിയില്‍ ആണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവായ 55കാരനായ തമിഴ്നാട് സ്വദേശിയാണ് മുഖ്യപ്രതി. കൂടാതെ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം സംസ്കരിച്ചു
പോക്സോ കേസെടുത്ത് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ഒളിവില്‍ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരെ രാജാക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി. വനിതാ പൊലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക