സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കം തുടങ്ങുന്നത്. പിന്നീട് തർക്കങ്ങൾ രൂക്ഷമാകുകയും വിനയന്റെ സിനിമകളുമായി സഹകരിച്ചവർക്കു സംഘടനകൾ വിലക്ക് ഏർപ്പെടുത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ നായകന്മാരാകാൻ ചാക്കോച്ചനും ജോജുവും
ഇതോടെയാണ് വിനയൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി സമർപ്പിച്ചത്. വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, 2017 മാർച്ചിൽ ഇതിന്മേൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംഘടനയായ അമ്മയ്ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയായിരുന്നു ഉത്തരവ്. പിഴ ശിക്ഷയും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ചോദ്യം ചെയ്തു. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകൾക്ക് എതിരെ ‘അമ്മ’ ഇത് വരെയും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടില്ല. പിഴ തുക ആയ നാലു ലക്ഷം രൂപ നൽകി തുടർന്നുള്ള നിയമ നടപടികൾ ഒഴിവാക്കാൻ ആണ് ‘അമ്മ’ ശ്രമിക്കുന്നത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക