മന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയാനാണ് മന്ത്രി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ പ്രധാനമായും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ച് തന്നെയാണ് മന്ത്രിയില്‍ നിന്നും വിശദീകരണം തേടിയത്.
ദുബൈയിൽ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്കേർപ്പെടുത്തി
സ്വപ്നയടക്കമുള്ള പ്രതികള്‍ നടത്തിയ സ്വർണ്ണക്കടത്തിനെ കുറിച്ച് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മാത്രമാണ് സ്വപ്നയുമായി ആശവിനിമയം നടത്തിയത് എന്നായിരുന്നു നേരത്തെ മന്ത്രിയുടെ വാദം. ഇത് തന്നെയാണ് മന്ത്രി ആവർത്തിച്ചതെന്നാണ് സൂചന.
സ്വർണ്ണക്കടത്തിനായി മന്ത്രിയുടെ ഓഫീസിനെ പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും എന്‍.ഐ.എയ്ക്ക് ഉണ്ടായി. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി നൽകിയിരിക്കുന്ന മൊഴിയെന്നാണ് അറിയുന്നത്. ഫോണ്‍ രേഖകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിച്ചതിന് ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക